കേരള ബാങ്കിന്‍റെ ഇരിട്ടി സായാഹ്ന ശാഖയില്‍ നിന്നായിരുന്നു വായ്പ എടുത്തത്. അന്നത്തെ ദിവസത്തെ കൂലിപണി ഒഴിവാക്കിയാണ് പരാതികാരന്‍ നവകേരള സദസിലെത്തിയത്. യുവാവിന് കിട്ടിയ 'ഇളവ്' സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
യാത്ര കൂടുതല്‍ രസകരമാക്കിയത് മന്ത്രി പി പ്രസാദിന്റെ മിമിക്രിയായിരുന്നു, എല്ലാവരും അവരുടെ ഉള്ളിലെ കഴിവുകള്‍ പുറത്തെടുത്തു. അധികം സംസാരിക്കാത്ത കുറച്ച് മസില്‍ പിടിച്ചിരിക്കുന്ന ആളുകള്‍ വരെ പാട്ടുപാടിയും കഥകള്‍ പറഞ്ഞും എല്ലാത്തിലും പങ്കുചേര്‍ന്നു. ഏറ്റവും കൂടുതൽ ഇതെല്ലം കണ്ട് സന്തോഷിച്ചത് മുഖ്യമന്ത്രി ആയിരിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.
നൂറുകണക്കിനു വരുന്ന പൊലീസ് അകമ്പടി വാഹനങ്ങളെ കൂടാതെ മാരകായുധങ്ങളുമായുളള എസ്‌കോര്‍ട്ട് വാഹനങ്ങളുമായാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹനത്തിനു പിന്നിലുളള ടെംബോ ട്രാവലറുകളില്‍ സിപിഎം ക്രിമിനല്‍ സംഘമാണ് യാത്ര ചെയ്യുന്നത്
സംസ്ഥാനത്ത് കൂടുതല്‍ വികസനം വേണം. അത് സര്‍വ്വതല സ്പര്‍ശിയായിരിക്കുകയും വേണം. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ- തൊഴില്‍ മേഖലയിലുണ്ടായ ഇടപെടലുകള്‍ തുടങ്ങി വിവിധ മേഖലകളിലുണ്ടായ മുന്നേറ്റങ്ങളാണ് ആധുനിക കേരളത്തിന് അടിത്തറ പാകിയത്. അതാണ് കേരളാ മോഡല്‍ വികസനം
കുട്ടികള്‍ നിന്നത് നല്ല തണലത്താണ് കേട്ടോ. അവര് പൊരിവെയിലത്തൊന്നുമായിരുന്നില്ല. ഞാനാ കുട്ടികളെ കണ്ടതാണ്. അവര് നല്ല സന്തോഷത്തോടെ കയ്യൊക്കെ വീശിയിരുന്നു. ഞാനും അവരോട് കൈ വീശി. പക്ഷെ കുട്ടികളെ സ്‌കൂളില്‍ നിന്ന് ഒരു പ്രത്യേക സമയത്ത് ഇറക്കിനിര്‍ത്തുന്നത് ഗുണകരമായിട്ടുളള കാര്യമല്ല. അത് ആ നിലയ്ക്ക് ആവര്‍ത്തിക്കണമെന്നില്ല'- മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം കണ്ണൂര്‍ കല്യാശ്ശേരി മണ്ഡലത്തിലെ പഴയങ്ങാടി എരിപുരത്തുവെച്ചായിരുന്നു സംഭവം. ബസിനുനേരെ കരിങ്കൊടി കാണിച്ചതിനുപിന്നാലെ സമീപത്തുണ്ടായിരുന്ന ഇടതുപ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്ന് യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിക്കുകയായിരുന്നു.
യുഡിഎഫ് ഭരിക്കുന്ന ചില തദ്ദേശ സ്ഥാപനങ്ങൾ നവകേരള സദസിന്റെ പ്രവർത്തനത്തിന് ഫണ്ട് നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ നേതൃത്വം ഇടപെട്ട് ഇത് തടഞ്ഞു. നശീകരണത്തിന്റെയും ബഹിഷ്കരണത്തിന്റെയും പ്രതിപക്ഷമാണിത്. ഇങ്ങനെ പോയാൽ പ്രതിപക്ഷത്തെ ജനങ്ങൾ ബഹിഷ്കരിച്ച് നശിപ്പിക്കും.'- ജയരാജൻ പറഞ്ഞു.
പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളുമെല്ലാം നാടുകാണാനിറങ്ങിയത്. ഇതുകൊണ്ടൊന്നും പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും എൽഡിഎഫിന് കിട്ടാൻ പോകുന്നില്ല. ഇരുപതിൽ ഇരുപത് സീറ്റും യുഡിഎഫ് നേടും.